കുവൈത്തിൽ മിസൈൽ – ഡ്രോൺ ആക്രമണങ്ങളെ തകർത്തു; സ്ഫോടന ശബ്ദങ്ങളിൽ ഭീതി വേണ്ടെന്ന് സൈന്യം

Drone Attack in Kuwait കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെയുണ്ടാകുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിക്കുന്നതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. ശത്രു രാജ്യങ്ങളിൽ നിന്നോ ഗ്രൂപ്പുകളിൽ നിന്നോ എത്തുന്ന മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ഇടങ്ങളിൽ വലിയ ശബ്ദങ്ങൾ കേൾക്കുന്നത്. കുവൈത്ത് വ്യോമസേനയുടെ പ്രതിരോധ യൂണിറ്റുകൾ പൂർണ്ണ സജ്ജമാണെന്നും ശത്രു ലക്ഷ്യങ്ങളെ വിജയകരമായി തടയുന്നുണ്ടെന്നും ജനറൽ സ്റ്റാഫ് അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr സ്ഫോടന ശബ്ദങ്ങൾ കേട്ട് ആരും പരിഭ്രാന്തരാകരുത്. നിലവിലെ സാഹചര്യം സൈന്യം പൂർണ്ണമായും നിയന്ത്രിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

ജെറുസലേമിലെ പുണ്യസ്ഥലങ്ങൾക്ക് സമീപം ഇറാൻ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; പുണ്യഭൂമിയിൽ ഭീതി പടരുന്നു

Missile fragments Jerusalem ജെറൂസലേം: ഇസ്രായേൽ-ഇറാൻ സംഘർഷം കടുക്കുന്നതിനിടെ ജൂതർക്കും മുസ്‌ലിംകൾക്കും ഒരുപോലെ പവിത്രമായ ജെറൂസലേമിലെ പഴയ നഗരത്തിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ ആദരവോടെ കാണുന്ന പുണ്യസ്ഥലങ്ങൾക്ക് തൊട്ടടുത്ത് നടന്ന ഈ സംഭവം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വെസ്റ്റേൺ വാളിലേക്കും ഡോം ഓഫ് ദി റോക്ക് കോംപൗണ്ടിലേക്കും പോകുന്ന പാതയിലെ ഒരു കവാടത്തിലാണ് ഇറാന്റെ മിസൈൽ ഭാഗങ്ങൾ തകർന്നുവീണതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പുണ്യസ്ഥലങ്ങളിൽ നിന്ന് വെറും 500 മീറ്ററിൽ താഴെ മാത്രം അകലെയാണ് ഈ അവശിഷ്ടങ്ങൾ പതിച്ചത്. വെള്ളിയാഴ്ചയാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. നേരത്തെ തിങ്കളാഴ്ചയും ഈ പ്രദേശത്തിന് സമീപം ഷെൽ കഷണങ്ങൾ വീണിരുന്നു. പുരാതന ബൈബിൾ ദേവാലയങ്ങൾ നിന്നിരുന്ന സ്ഥലമാണിതെന്ന് ജൂതർ വിശ്വസിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) സ്വർഗ്ഗാരോഹണം നടത്തിയത് ഇവിടെ നിന്നാണെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള ഈ മേഖലയിൽ മിസൈലുകൾ പതിക്കുന്നത് പുണ്യസ്ഥലങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജെറൂസലേമിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ കർശനമാക്കിയിട്ടുണ്ട്. ചരിത്ര സ്മാരകങ്ങൾക്കും ആരാധനാലയങ്ങൾക്കും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദങ്ങൾ ശക്തമാണ്.

യുഎഇയിലെ ഭീകര ശൃംഖലയെ തകർത്ത നടപടി: എമിറാത്തി സുരക്ഷാ ഏജൻസികളെ അഭിനന്ദിച്ച് കുവൈത്ത്

Hezbollah Terror കുവൈത്ത് സിറ്റി: ഇറാനും ഹിസ്ബുള്ളയുമായി ബന്ധമുള്ള ഭീകരവാദ ശൃംഖലയെ തകർക്കുകയും പ്രതികളെ പിടികൂടുകയും ചെയ്ത യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സുരക്ഷാ ഏജൻസികളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. യുഎഇയുടെ സുരക്ഷാ മുൻകരുതലുകളെയും കാര്യക്ഷമതയെയും പ്രശംസിച്ചുകൊണ്ട് മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യുഎഇയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരം ഭീഷണികളെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയ യുഎഇ അധികൃതരുടെ ജാഗ്രത മാതൃകാപരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎഇയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും അവർക്ക് പിന്തുണ നൽകുന്നവർക്കും എതിരെ കർശന നിലപാട് തുടരുമെന്ന് പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ യുഎഇ നടത്തുന്ന ശ്രമങ്ങൾക്ക് കുവൈത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പെരുന്നാള്‍ ദിനത്തിലും വിശ്രമമില്ല; കുവൈത്തിൽ തകരാറിലായ വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ചു

Kuwait Restores Power Line കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണങ്ങളെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് തകരാറിലായ പ്രധാന വൈദ്യുതി ലൈൻ കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വിജയകരമായി പുനഃസ്ഥാപിച്ചു. പെരുന്നാൾ ദിനത്തിൽ പുലർച്ചയോടെ തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ലൈൻ പ്രവർത്തനക്ഷമമാക്കിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും തടസ്സമില്ലാത്ത സേവനം ലഭ്യമാക്കാനുമായി സാങ്കേതിക വിദഗ്ധർ രാപ്പകൽ പണിയെടുക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് പറഞ്ഞു. നിലവിൽ മറ്റൊരു ലൈനിലെ തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രതിരോധ സംവിധാനങ്ങൾ തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണാണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.  പെരുന്നാൾ അവധി ദിവസമായിരുന്നിട്ടും ജീവനക്കാർ അടിയന്തരമായി ഇടപെട്ട് തകരാർ പരിഹരിച്ചു. കൃത്യമായ സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. രണ്ടാമത്തെ ലൈൻ കൂടി ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഏത് സാഹചര്യത്തിലും രാജ്യത്തെ സേവിക്കാൻ സന്നദ്ധരായ എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, ഫീൽഡ് വർക്കർമാർ എന്നിവരുടെ കഠിനാധ്വാനത്തെ മന്ത്രാലയം പ്രശംസിച്ചു. വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മുഴുവൻ സമയ നിരീക്ഷണവും അറ്റകുറ്റപ്പണികളും തുടരുന്നുണ്ട്. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ വിവിധയിടങ്ങളില്‍ റെസ്റ്റോറന്‍റുകളും ഫിഷ് മാർക്കറ്റും അടപ്പിച്ചു; കാരണമിതാണ് !

Kuwait shuts eatery market കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി കുവൈറ്റ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAAFN) നടത്തിയ വ്യാപക പരിശോധനയിൽ നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അൽ-ആസിമ, ഹവല്ലി ഗവർണറേറ്റുകളിലായി നടന്ന മിന്നൽ പരിശോധനയിൽ ടൺ കണക്കിന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു. അൽ-ആസിമ ഗവർണറേറ്റില്‍ മലിനമായ ഭക്ഷണം വിളമ്പിയ ഒരു റെസ്റ്റോറന്റും മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത മീൻ വിറ്റ ഫിഷ് മാർക്കറ്റും അധികൃതർ അടപ്പിച്ചു. ഉറവിടം വ്യക്തമല്ലാത്ത 127 കിലോ ഇറച്ചി ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. ഹവല്ലി ഗവർണറേറ്റിൽ മാത്രം അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങളാണ് പൂട്ടിയത്. കേടായ ഭക്ഷണം വിൽക്കുക, ഗുണനിലവാരമില്ലാത്ത സാധനങ്ങൾ നൽകുക തുടങ്ങിയ കുറ്റങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചി തണുപ്പ് മാറ്റി ഫ്രഷ് എന്ന പേരിൽ വിറ്റതായും പരിശോധനയിൽ തെളിഞ്ഞു. പൊതുവായ ശുചിത്വ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും പരിശോധന തുടരും. അംഗീകൃത ആരോഗ്യ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ സ്ഥാപന ഉടമകളോടും അതോറിറ്റി ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy